തിരുവനന്തപുരം: ബിവ്റിജസ് ഷോപ്പുകള്‍ തുറക്കാതെ ലോക്ഡൗണിനെ തുടര്‍ന്ന് മദ്യം ലഭിക്കാതെ ശാരീരിക അസ്വസ്ഥത പ്രകടിപ്പിക്കുന്നവര്‍ക്ക് മദ്യം വിതരണം ചെയ്യാന്‍ സര്‍ക്കാര്‍ നിര്‍ദേശങ്ങള്‍ പുറത്തിറങ്ങി. ഡോക്ടറുടെ കുറിപ്പ് എക്സൈസ് ഓഫിസില്‍ ഹാജരാക്കി നിശ്ചിത ഫോമില്‍ അപേക്ഷിച്ചാല്‍ മദ്യം ലഭിക്കും. ഡോക്ടര്‍ നല്കുന്ന രേഖയ്ക്കൊപ്പം തിരിച്ചറിയല്‍ രേഖകള്‍ നല്‍കണം. ഒരാള്‍ക്ക് ഒന്നിലധികം പാസ് നല്‍കില്ല. മദ്യവിതരണത്തിനായി ബവ്റിജസ് ഷോപ്പുകള്‍ തുറക്കില്ലെന്നും സര്‍ക്കാര്‍ ഉത്തരവില്‍ പറയുന്നു.
ഉത്തരവിലെ നിർദേശങ്ങൾ:
∙ ഇഎസ്ഐ അടക്കമുള്ള പിഎച്ച്സി–എഫ് എച്ച്സി, ബ്ലോക്ക് പിഎച്ച്സി–സിഎച്ച്സി, താലൂക്ക് ആശുപത്രികൾ, ജില്ലാ ആശുപത്രികൾ, ജനറൽ ആശുപത്രികൾ, സ്പെഷ്യാലിറ്റി ആശുപത്രികൾ, മെഡിക്കൽ കോളജുകൾ തുടങ്ങിയ സർക്കാർ ആശുപത്രികളിൽ ആൽക്കഹോൾ വിഡ്രോവൽ ലക്ഷണങ്ങളുള്ളവർ ബന്ധപ്പെട്ട ആശുപത്രികളിൽനിന്നും ഒപി ടിക്കറ്റ് എടുത്ത് പരിശോധനയ്ക്ക് വിധേയരാകണം.
∙ പരിശോധിക്കുന്ന ഡോക്ടർ പ്രസ്തുത വ്യക്തി ആൾക്കഹോൾ വിഡ്രോവൽ ലക്ഷണങ്ങൾ പ്രകടിപ്പിക്കുന്ന ആളാണെന്ന് രേഖ നൽകിയാൽ അയാൾക്ക് നിശ്ചിത അളവിൽ മദ്യം നൽകാം.
∙ ഡോക്ടർ നൽകുന്ന രേഖ രോഗിയോ രോഗി സാക്ഷ്യപ്പെടുത്തുന്നയാളോ സമീപത്തുള്ള എക്സൈസ് റേഞ്ച് ഓഫിസ്–സർക്കിൾ ഓഫിസ് എന്നിവിടങ്ങളിൽ ഹാജരാക്കണം.
∙ ഈ രേഖയോടൊപ്പം ആധാർ, ഇലക്ഷൻ ഐഡി കാർഡ്, ഡ്രൈവിങ് ലൈസൻസ് ഇവയിലേതെങ്കിലും ഹാജരാക്കണം. നിശ്ചിത ഫോറത്തിൽ വിവരങ്ങൾ രേഖപ്പെടുത്തിയശേഷം എക്സൈസ് ഓഫിസിൽനിന്ന് മദ്യം അനുവദിക്കണം.
∙ ഒരാൾക്ക് ഒന്നിലധികം പാസ് നൽകരുത്.
∙ പാസിൻറെ വിവരം ബവ്റിജസ് കോർപ്പറേഷൻ എംഡിയെ അറിയിക്കണം.
∙ മദ്യം നൽകുന്നതിന് ബവ്റിജസ് കോർപ്പറേഷൻ എംഡി നടപടി സ്വീകരിക്കണം. ഇതിനായി ബവ്റിജസ് ഔട്ട്ലെറ്റുകൾ തുറക്കരുത്.
∙ പാസിൻറെ അടിസ്ഥാനത്തിൽ വിതരണം ചെയ്യുന്ന മദ്യത്തിൻറെ അളവ് അതത് ദിവസം എക്സൈസ് വകുപ്പിനെ അറിയിക്കണം.
∙ എക്സൈസ് ഐടി സെൽ വിതരണം ചെയ്യുന്ന പാസിൽ ക്രമക്കേടോ, ഇരട്ടിപ്പോ ഉണ്ടാകുന്നില്ലെന്ന് പരിശോധിച്ച് ഉറപ്പാക്കണം.