പശ്ചിമ ബംഗാളിൽ സിവിൽ സർവീസ് ഉദ്യോഗസ്ഥരായ മലയാളികൾ വിവാഹിതരായി. ഹൂഗ്ലി അഡീഷനൽ എസ്പി ഐശ്വര്യ സാഗറും പൂർബ ബർധമാൻ ജില്ലയിലെ അസിസ്റ്റന്റ് കലക്ടർ വിഷ്ണുദാസുമാണ് വിവാഹം കഴിച്ചത്. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് ആറ്റുകാല്‍ ക്ഷേത്രത്തില്‍ വച്ചായിരുന്നു വിവാഹ ചടങ്ങ്.
പൊലീസ് സേനയുടെ പരിശീലനവും പരേഡുമൊക്കെ കണ്ട് ഇഷ്ടപ്പെട്ടാണ് ഐശ്വര്യയ്ക്ക് ഐപിഎസ് ആഗ്രഹമുണ്ടാകുന്നത്. സ്കൂൾ പഠനത്തിന് ശേഷം ഡൽഹിയിലെ ലേഡി ശ്രീറാം കോളജിൽ നിന്നു സാമ്പത്തിക ശാസ്ത്രത്തിൽ ബിരുദമെടുത്ത ഐശ്വര്യ സിവിൽ സർവീസ് പരീക്ഷ എഴുതിയെടുക്കുകയായിരുന്നു. മൂർഷിദാബാദിൽ എഎസ്പി ആയിട്ടായിരുന്നു ഐശ്വര്യയുടെ ആദ്യ നിയമനം.
കോഴിക്കോട് എൻഐടിയിൽ നിന്നു ബിടെക്കും ഡൽഹി ഐഐടിയിൽ നിന്ന് എംടെക്കും നേടിയ ശേഷം സിവിൽ സർവീസ് പരീക്ഷ എഴുതുകയായിരുന്നു വിഷ്ണു. മണിപ്പുർ കേഡറിലായിരുന്നു ആദ്യ നിയമനം.ഐശ്വര്യയെ ജീവിതസഖിയാക്കാൻ തീരുമാനിച്ചതോടെ ബംഗാളിൽ നിയമനം നേടുകയായിരുന്നു.